Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fine

നികുതി വെട്ടിച്ച് പാഞ്ഞു; 72 അന്തർസംസ്ഥാന ബസുകൾക്ക് പണികിട്ടി

കൊച്ചി: റോഡ് നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ 72 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ നടപടി. ഒമ്പത് സ്‌ക്വാഡുകളായി തിരിഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് 72 വാഹനങ്ങള്‍ക്കെതിരെ കേസ് എടുത്തത്.

പുലര്‍ച്ചെ നാലോടെ ആരംഭിച്ച മിന്നല്‍ പരിശോധനയില്‍ ഒരു കോടി രൂപ പിഴ ചുമത്തി. രാവിലെ പത്തു വരെ നീണ്ട എംവിഡിയുടെ പരിശോധനയില്‍ നികുതി വെട്ടിപ്പിന് പുറമേ  മറ്റു നിയമലംഘനങ്ങളും കണ്ടെത്തി.

അനധികൃത ചരക്ക് കടത്തല്‍, എയര്‍ ഹോണ്‍ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേട് വരുത്തല്‍ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളും കണ്ടെത്തി. ഇനി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം.

National

അപ്പീലുകൾ ശീലമാക്കരുത്; കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: അനാവശ്യമായി അപ്പീലുകൾ നൽകുന്നുവെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന കേന്ദ്ര സർക്കാർ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അനാവശ്യമായ അപ്പീലുകൾ നൽകി കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റീസ് ബി.വി.നാഗരത്‌ന, ജസ്റ്റീസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സിഐഎസ്എഫ് കോൺസ്റ്റബിളിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഈ നടപടി.

ഒരു കോൺസ്റ്റബിളിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിട്ടും എന്തിനാണ് വീണ്ടും അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു. 11 ദിവസത്തെ അനധികൃത അവധി എടുത്തതിനും സഹപ്രവർത്തകന്‍റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ആരോപണത്തിലുമാണ് പത്ത് വർഷത്തെ സർവീസുള്ള കോൺസ്റ്റബിളിനെ പിരിച്ചുവിട്ടത്.

എന്നാൽ ഇതിൽ ഗുരുതരമായ വീഴ്ചയില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കേസ് വീണ്ടും സുപ്രീംകോടതിയിലേക്ക് വലിച്ചിഴച്ചതിനെയാണ് ബെഞ്ച് വിമർശിച്ചത്. തുടർന്നാണ് പിഴ ചുമത്തിയത്.

Kerala

പീഡനം; ശിശുരോഗ വിദഗ്ധന് ആറ് മാസം തടവ്

തലശേരി: സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ശിശുരോഗ വിദഗ്ധനായ ഡോക്ടറർക്ക് ആറ് മാസം തടവും 20,000 രൂപ പിഴയും ശിക്ഷിച്ചു. തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷവിധിച്ചത്.

തലശേരിയിലെ ഡോ. എം.കെ. സന്തോഷിനെയാണ് ശിക്ഷിച്ചത്. പീഡന ശ്രമത്തിന് മൂന്നുമാസം തടവിനും 10,000 രൂപ പിഴയടയ്ക്കാനും ലൈംഗിക ചുവയോടെ പെരുമാറിയതിന് മൂന്ന് മാസം തടവിനും 10,000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 20 ദിവസം അധിക തടവ് അനുഭവിക്കണം.

Latest News

Corehub Up